yatrainfo

പെരിയാറിൽ ഇനി കുട്ടവഞ്ചിയിൽ കറങ്ങാം; പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രം ഇനി വേറെ ലെവൽ

പെരുമ്പാവൂർ: പെരിയാറിലെ പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുട്ടവഞ്ചി സവാരി ഒരുങ്ങുന്നു. നാളെ രാവിലെ 11.30-ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനംവകുപ്പിന്റെ അഭയാരണ്യം വനവികസന ഏജൻസി മുഖേന നടപ്പാക്കിയ വികസനപദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 10 കുട്ടവഞ്ചികൾ; നാലുപേർക്ക് 600 രൂപ കനാൽ ഡിവിഷന്റെ ലൈസൻസുള്ള 10 കുട്ടവഞ്ചികളാണ് പാണംകുഴിയിലെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്ക് സഞ്ചാരത്തിനായി ഒരുക്കിയിട്ടുളളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സിൽനിന്ന് പരിശീലനം ലഭിച്ചവരായിരിക്കും കുട്ടവഞ്ചികൾ തുഴയുന്നത്. അരമണിക്കൂർ നാലുപേർക്ക്…

Read More

രൂപിൻ പാസ്

ഉത്തരാഖണ്ഡിലെ ഗർഹ്വാൾ മേഖലയ്ക്കും ഹിമാചൽ പ്രദേശിലെ സാംഗ്ല താഴ്‌വരയ്ക്കും ഇടയിൽ ഉയരത്തിലുള്ള  ഒരു ചുരം പാതയാണ് രൂപിൻ പാസ്. നൂറ്റാണ്ടുകളായി ഗാഡി ആട്ടിടയന്മാരും ഭോതിയ, കിന്നൗരി പോലുള്ള പ്രാദേശിക ഗോത്രങ്ങളും പ്രധാനമായും ഈ ചുരം ഉപയോഗിച്ചു പോന്നിരുന്നത്. ഉയർന്ന ആൽപൈൻ മേച്ചിൽപ്പുറങ്ങൾക്കും താഴ്ന്ന താഴ്‌വരകൾക്കും ഇടയിൽ കന്നുകാലികളെ കൊണ്ടു പോകുന്നതിനുള്ള ഒരു സീസണൽ കുടിയേറ്റ മാർഗമായി അവർ ഈ പാതയെ ഉപയോഗിച്ചു പോന്നു. വ്യാപാരവും തീർത്താടനവുമായി മധ്യകാലഘട്ടത്തിൽ പർവത സമൂഹങ്ങൾക്ക് ഇതൊരു പരമ്പരാഗത വ്യാപാര പാതയായിരുന്നു. പുരാതന…

Read More

ത്രീ ഇഡിയറ്റിലൂടെ പ്രസിദ്ധമായ പാൻഗോങ് ലേക്ക്

ഇന്ത്യയും ചൈനയും അവകാശ വാദം ഉന്നയിക്കുന്ന ഒരിടം, മൂന്നിൽ ഒരു ഭാഗം ഇന്ത്യയും, ശേഷിക്കുന്ന ഭാഗം ടിബറ്റൻ ചൈനയിലുമായി നിലകൊള്ളുന്ന മനോഹരമായ ഭൂപ്രകൃതി കൊണ്ട് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന സ്ഥലം. ത്രീ ഇഡിയറ്റ് എന്ന ബോളിവുഡ് സിനിമ പുറത്തിറങ്ങിയതിന് ശേഷം ഈ സ്ഥലം വളരെയധികം ജനശ്രദ്ധ നേടുകയുണ്ടായി  പിന്നീട് വിനോദ സഞ്ചാരികളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഏകദേശം ലേ പട്ടണത്തിൽ നിന്നും 160 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ട് ലേയിൽ നിന്ന് ആറ് മണിക്കൂർ യാത്ര ചെയ്തു വേണം ലോകത്തിലെ ഏറ്റവും ഉയരം…

Read More

വനത്തിനുള്ളിൽ സുരക്ഷിതമായി ക്യാമ്പ് ചെയ്യാൻ സാധിക്കുന്ന കേരളത്തിലെ മികച്ച അഞ്ച് സ്ഥലങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിൽ, മരങ്ങൾക്കിടയിലെ തണുപ്പും പക്ഷികളുടെ ശബ്ദവും ആസ്വദിച്ച് ഒരു രാത്രി ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കേരളത്തിന്റെ വനസമ്പത്ത് ഇത്തരം ക്യാമ്പിംഗ് അനുഭവങ്ങൾക്ക് ഏറെ അനുയോജ്യമാണ്. തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് മാറി വനത്തിനുള്ളിൽ സുരക്ഷിതമായി ക്യാമ്പ് ചെയ്യാൻ സാധിക്കുന്ന കേരളത്തിലെ മികച്ച അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം. സൈലന്റ് വാലി (പാലക്കാട്) ജൈവവൈവിധ്യത്തിന്റെ കലവറയായ സൈലന്റ് വാലി നാഷണൽ പാർക്കിന് സമീപമുള്ള വനമേഖലകൾ ക്യാമ്പിംഗിന് പ്രശസ്തമാണ്. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെയും ഗൈഡുകളുടെ സഹായത്തോടെയും ഇവിടെ ക്യാമ്പ് ചെയ്യാം….

Read More

ഇടുക്കിയിലെ ഈ അഞ്ച് ഹിൽസ്റ്റേഷനുകൾ സഞ്ചാരികളെ മാടിവിളിക്കുന്നു

സഞ്ചാരികളുടെ ഹൃദയമിടിപ്പായ ഇടുക്കി, പ്രകൃതി സ്നേഹികൾക്ക് എന്നും ഒരു വിസ്മയമാണ്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ മലനാട്, പച്ചപ്പും കോടമഞ്ഞും കുളിർമയുള്ള കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ എക്കാലവും ആകർഷിക്കുന്നു. എന്നാൽ ഇടുക്കിയിലെ പല പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് തിരക്കേറിയതായി മാറിയിരിക്കുന്നു. തിരക്കുകളിൽ നിന്ന് മാറി, പ്രകൃതിയോട് ചേർന്ന് നിന്ന് ശാന്തമായി ഒരു അസ്തമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇടുക്കിയിൽ ഇന്നും അധികം ആരും അറിയാത്ത അനേകം ഇടങ്ങളുണ്ട്. കാൽവരി മൗണ്ട് ഇടുക്കി ഡാമിന്റെ പൂർണ്ണരൂപം കാണാൻ…

Read More

പാമ്പൻപാലം മ്യൂസിയത്തിലേക്ക്; 100 വർഷത്തിലധികം യാത്രയൊരുക്കി, ഇനി കാഴ്ചയൊരുക്കും.

ചെന്നൈ: ചരിത്രപ്രസിദ്ധമായ, 111 വർഷം പഴക്കമുള്ള പാമ്പൻ പാലം റെയിൽവേ മ്യൂസിയത്തിലേക്ക്. പഴയ പാമ്പൻ പാലം പൊളിച്ചുമാറ്റുന്നതിനുള്ള ജോലികൾ ആരംഭിച്ചു. നാലുമാസത്തിനകം ഇതു പൂർത്തിയാകും. ശേഷം ഈ പാലം പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കാണാനായി റെയിൽവേ മ്യൂസിയത്തിൽ ഇടംപിടിക്കും. രാമേശ്വരം നിവാസികളുടെ നിരന്തരമായ അഭ്യർഥനയാണ് റെയിൽവേ മ്യൂസിയത്തിലേക്കു മാറ്റാനുള്ള തീരുമാനത്തിനു പിന്നിൽ. ബ്രിട്ടീഷ് ഭരണകാലത്ത് 1914 ഫെബ്രുവരി 24-നാണ് രണ്ട് കിലോമീറ്ററിലധികം നീളമുള്ള പാമ്പൻ പാലം തുറന്നത്. ബ്രിട്ടീഷ് ഇന്ത്യയും സിലോണും തമ്മിൽ വ്യാപാരം വർധിപ്പിക്കാൻ വിഭാവനം ചെയ്ത…

Read More

കാത്തിരിപ്പിന് വിരാമം: പാൽകുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽകുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു. ഇതിനുള്ള നടപടി ഈ മാസം 10ന് മുൻപായി സ്വീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാട്ടാനകളുടെ പ്രധാന കേന്ദ്രം, സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3125 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ…

Read More

രുചി തേടിയെത്തുന്ന കാട്ടാനകളുടെ പറുദീസ ‘ആനക്കുളം’.

പ്രകൃതിയുടെ വരദാനമായ ആനക്കുളം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. ഹൈറേഞ്ചിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കാട്ടാനകളെ നേരിട്ട് കാണാത്തവരാണ്. ഇവരുടെ ആഗ്രഹം സാധിക്കാൻ ആനക്കുളത്തെത്തിയാൽ മതി. ഈറ്റ ചോലയാർ പുഴയുടെ ഈ ഭാഗത്തെ വെള്ളത്തിന് ഉപ്പുരസം ഉണ്ട്. പാറക്കെട്ടുകളിലൂടെ ഊർന്നിറങ്ങുന്ന വെള്ളത്തിൽ ധാതുക്കൾ അലിഞ്ഞുചേരുന്നതാണ് ഇതിന് കാരണമെന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നു. ഈ പ്രത്യേക രുചിയാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നതെന്നും പഴമക്കാർ പറയുന്നു. അങ്ങനെയാണ് ഈ ഗ്രാമത്തിന് ആനക്കുളം എന്ന പേര് വന്നത്. പ്രദേശത്ത് മറ്റ് ജലസ്രോതസ്സുകൾ ഉണ്ടെങ്കിലും ആനകൾ…

Read More

‘ ധോളവീര’ ഒരു ഹാരപ്പൻ നഗരം

ബറേലിയിൽ നിന്ന് ഗുജറാത്തിലെ ഭുജ് വരെ പോകുന്ന, ബി ഭുജ് എക്സ്പ്രസ്സിൽസമഖ്യാലിയിലേക്കാണ് ഇനി യാത്ര തിരിക്കുന്നത്. സമഖ്യാലി റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി റെയിൽവേയ്ക്ക് പുറത്തു കടന്നു. പല ഭാഗത്തേക്കായി പോകുന്ന ഷെയർ ടാക്സിക്കാരുടെ പിടിവലിയാണ് പുറത്ത് നടക്കുന്നത്. രാപ്പാർ….രാപ്പാർ എന്ന് വിളിച്ചു കൂവുന്ന ഒരു ടാക്സിക്കാരന്റെ അടുത്ത് ചെന്നു, എനിക്കിനി എത്തിപ്പെടേണ്ടത് രാപ്പാറിലേക്കാണ്. സ്റ്റേഷൻ പരിസത്ത് തിങ്ങി നിറഞ്ഞിരുന്ന ഷെയർ ടാക്സികളിൽ പലതും പല ഭാഗങ്ങളിലേക്കായി ആളെ കയറ്റി ഇതിനോടകം സ്ഥലം വിട്ടിരിക്കുന്നു . രാപ്പാറിലേക്കിനി ഞാനും…

Read More

കേരളത്തിന്‍ 2 വന്ദേഭാരത് സ്ലീപ്പര്‍ വരുന്നു,,,,

കേരളത്തിന്‍ 2 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ഒരു അമൃത് ഭാരത്‌ ട്രെയിനും പരിഗണയില്‍. 12 സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനുകളും ഈ വര്‍ഷം പുറത്തിറക്കുന്നതില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കും ആദ്യ പരിഗണന. തിരഞ്ഞെടുപ്പിന്‍ മുന്നോടിയായി നേമം റെയില്‍വേ ടെര്‍മിനല്‍ രണ്ടാംഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മര്‍ദം ചെലുത്തുന്നുണ്ട്. വന്ദേഭാരത് സ്ലീപ്പര്‍ തിരുവനന്തപുരം – ചെന്നൈ. തിരുവനന്തപുരം – ബംഗ്ലൂരു റൂട്ടില്‍. വൈകിട്ട് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും. ഈ റൂട്ടുകളിലെ ഏറ്റവും വേഗം…

Read More